അയർലൻഡ് റവന്യു വകുപ്പ് ഡബ്ലിൻ പോർട്ടിൽ നടത്തിയ പരിശോധനയിൽ ചൈനയിൽ നിന്നുള്ള ഒരു ചരക്ക് കപ്പലിൽ നിന്ന് 9,000-ലേറെ വ്യാജ നൈക്ക് റണ്ണറുകൾ അധികൃതർ പിടിച്ചെടുത്തു.
ക്രിസ്മസിനോട് അനുബന്ധിച്ച് ഡബ്ലിൻ, മിഡ്‌ലാൻഡ്‌സ്, റോസ്ലാരേ, ഷാനോൺ എന്നിവിടങ്ങളിലായി റവന്യൂ നിരവധി പരിശോധനകള്‍ നടത്തിയിരുന്നു.
റവന്യു പിടിച്ചെടുത്ത സാധനങ്ങളിൽ നൈക്കി ന്റെ വ്യാജ റണ്ണർ ബോക്സുകളുടെ വില മാത്രം ഏകദേശം €1.9 മില്യൺ വരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മറ്റു പരിശോധനകളിൽ റവന്യു വലിയ തോതിൽ മയക്കുമരുന്നുകളും മദ്യവും പിടിച്ചെടുത്തിരുന്നു.
ഇതിൽ €350,000 വിലമതിക്കുന്ന ഔഷധ കനബിസ്, €162,400 മൂല്യമുള്ള കൊക്കൈൻ, €15,640 വിലമതിക്കുന്ന മദ്യം എന്നിവ ഉൾപ്പെടുന്നു.
മയക്കുമരുന്നുകൾ യു.എസ്.എ, യുകെ, കാനഡ, തായ്ലാൻഡ്, ഓസ്ട്രേലിയ, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വന്ന പാക്കറ്റുകളിലായിരുന്നു കണ്ടെത്തിയത്. ഇവ രാജ്യമെമ്പാടുമുള്ള വിലാസങ്ങളെ ലക്ഷ്യം വച്ചിട്ടുള്ളതായിരുന്നു എന്ന് അധികൃതര്‍ പറഞ്ഞു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW



Discussion